Laptop:ഒരു എലിക്കഥ

പഴയ പുളുക്കഥ പോലെയല്ല ഇതൊരു എലിച്ചരിത്ര സ്മരനികയാണ്.



രണ്ടു ദിവസം മുന്‍പാണ് പത്രങ്ങളില്‍ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂള്കള്‍ക്കും ഓരോ ലാപ്ടോപ് നല്‍കുന്നു എന്ന കേരള ഗവണ്മെന്റ്  പരസ്യം കണ്ടത്. ഇപ്പോള്‍ ലാപ്ടോപ്കള്‍ക്ക് നല്ല കാലമാണെന്ന് തോന്നുന്നു. തോട്ടിടതും പിടിച്ചിടതുമെല്ലാം ലാപ്ടോപ്പുകള്‍. ("ഇപ്പോളൊക്കെ ബസില്‍ കയറുമ്പോള്‍ പോലും കുറെ ലാപ്ടോപ് കിടുങ്ങാണികളെ കാണാം.പണ്ടിക്കൂട്ടര്‍ കാര്‍വിട്ട് ഇറങ്ങുക പോലും വിരളം. നന്ദി! സാമ്പത്തിക മാന്ദ്യത്തിന്.")


അപ്പോള്‍ പറഞ്ഞുവന്നത് കേരള സര്‍ക്കാരിന്‍റെ ടെക്നിക്കല്‍ പ്രേമത്തെക്കുറിച്ച്. 

    ഒരാഴ്ച്ചയായിട്ടുണ്ടാവില്ല ന്താനും എന്‍റെ സുഹൃത്തുക്കളും ന്തങ്ങളുടെ സ്കൂള്‍ ലാബില്‍ നിന്നും വീണ്ടും എലിയെ പിടിച്ചു കൊന്നിട്ട്. ന്താന്‍ പഠിക്കുന്നത് പേരുകേട്ട ഒരു സര്‍വ്വകലാശാലയോട് ചേര്‍ന്ന "മോഡല്‍" ഗവണ്മെന്റ് സ്കൂളിലാണ്. അങ്ങിനെ പേരും പ്രശസ്തിയും കൊണ്ട് തലയുമുയര്‍ത്തി "ആരെടാ" എന്നും ചോദിച്ചു നില്‍ക്കുന്ന സ്കൂളിലെ സൂവോളജി ലാബില്‍ നിന്നും, മൈക്രോസ്കോപ്പിലും സ്പെസിമെനുകളിലും കയറി വികൃതികളും വിദ്യകളും അത്യാവശ്യത്തിനു 1 ഉം 2 ഉം ഒക്കെ നടത്തിക്കൊണ്ടിരുന്ന  വിദ്വാന്മാരില്‍ കുറച്ചു പേരെ ന്തങ്ങള്‍ ബയോളജി വിദ്യാര്‍തികള്‍ ബോണ്ടയും കൊപ്രയും ഒക്കെയുപയോഗിച്ചു വട്ടം കറക്കി പിടിച്ചു. തത്കാലം എലികളെ കീറുന്ന പഠനങ്ങള്‍ ഇല്ലാത്തതിനാല്‍ അവരെ ഒരു ബക്കറ്റ് വെള്ളം കൊണ്ട് കാലപുരിക്കയച്ചു. പിന്നെ ആക്രമണം കമ്പ്യൂട്ടര്‍ ലാബിലായിരുന്നു. കുറെ മൗസ് കളെ നശിപ്പിച്ച "മൈസ്"കളെയും ന്തങ്ങളുടെ തന്ത്രപരമായ ഓപ്പറേഷന്‍ കൂട്ടിലിട്ടു പിടിച്ചു.
അങ്ങിനെ വിശ്രമിക്കുംബോഴാണ് പത്രത്തില്‍ ലാപ്ടോപ് പ്രഖ്യാപനം കാണുന്നത്. നന്നായി, അതാകുമ്പോള്‍ കടിച്ചുപോട്ടിക്കാന്‍ എലി കുറച്ചു വിയര്‍ക്കുമല്ലോ, കൂടാതെ അതില്‍ കുറവുള്ള മൗസ് സ്കൂളില്‍ ഇഷ്ടം പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുമുണ്ട്.


എന്തായാലും ഈ സര്‍ക്കാരിന്റെ ബുദ്ധിയെ പ്രശംസിക്കാതിരിക്കാന്‍ പറ്റില്ല.ഇത്രയും തന്ത്രപരമായി പദ്ധതികള്‍ നടപ്പാക്കാന്‍ പഴയ ഈ എം എസ് സര്‍ക്കാരിന് പോലും കഴിഞ്ഞിട്ടില്ല. തത്കാലം സര്‍ക്കാരിന്‍റെ അടുത്ത പദ്ധതികള്‍ ഇങ്ങനെയുള്ളതാകാതിരിക്കുന്നതാണ് നല്ലത്. കാരണം നല്ല ഒരു കക്കൂസ് പോലും ഇല്ലാത്ത സ്കൂളുകള്‍ക്ക് ഫെനോയില്‍ കിട്ടിയിട്ട് എന്താണ് കാര്യം?

0 comments:

Post a Comment